Breaking News
Home / Lifestyle / വിളവ് വില്‍ക്കാന്‍ കാത്തു നിന്നത് നാലു ദിനം കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു

വിളവ് വില്‍ക്കാന്‍ കാത്തു നിന്നത് നാലു ദിനം കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു

മധ്യപ്രദേശില്‍ വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം കാത്തു നിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു. സംഭരണകേന്ദ്രത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി സര്‍ക്കാരിന്റെ കനിവ് കാത്തുനിന്ന കര്‍ഷകനാണ് അതിദാരുണമായി മരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രദേശത്ത് കര്‍ഷകര്‍ ഇതിനെ തുടര്‍ന്ന് പ്രതിഷേധിക്കുകയും ചെയ്തു.

വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാമത്തില്‍ കൃഷി വകുപ്പിന്റെ സംഭരണകേന്ദ്രത്തിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. 65 വയസ്സുകാരനായ മുല്‍ചന്ദിനാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജീവന്‍ നഷ്ടമായത്. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം മുന്‍പ് സംഭരണകേന്ദ്രത്തിലെത്തിയതാണ് മുല്‍ചന്ദ്. തന്റെ ഊഴം കാത്തു നിന്ന മുല്‍ചന്ദ് വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. പകല്‍ സമയങ്ങളില്‍ 42 മുതല്‍ 43 ഡിഗ്രി വരെയാണ് ഇവിടെ അന്തരീക്ഷ ഊഷ്മാവ്.

കൃഷി വകുപ്പിന്റെ സംഭരണ കേന്ദത്തില്‍ ഉല്‍പ്പന്നങ്ങള്‍ തൂക്കി നോക്കുന്നതിന് പരിമിതമായ സംവിധാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 400 പേരാണ് കാര്‍ഷികോല്‍പ്പന്നങ്ങളുമായി സംഭരണ കേന്ദ്രത്തിലെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കര്‍ഷകര്‍ ദിവസങ്ങളോളം സംഭരണ കേന്ദ്രത്തില്‍ തങ്ങുന്നത് പതിവാണ്. താല്‍ക്കാലിക സംവിധാനത്തില്‍ ഊഴം കാത്തുള്ള കാത്തിരിപ്പ് ദുരിതം നിറഞ്ഞതാണെന്ന് കര്‍ഷകര്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.