ന്യൂദല്‍ഹി: ചലച്ചിത്ര അവാര്‍ഡ് രൂക്ഷ വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടിയും. ഞങ്ങളുടെ അദ്ധ്വാനത്തിന്റെ 50 ശതമാനവും നിങ്ങള്‍ വിനോദനികുതിയായി എടുക്കുന്നു. സര്‍ക്കാരിന് മൂന്നു മണിക്കൂര്‍ സമയം മാറ്റി വെക്കാനായില്ലെങ്കില്‍ അവാര്‍ഡ് നല്‍കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയെങ്കിലും നിങ്ങള്‍ക്ക് ബഹുമാനിക്കാമായിരുന്നു. പൂക്കുട്ടി ട്വീറ്റ് ചെയ്തു.
11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കും സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുകയെന്ന വിവാദ തീരുമാനത്തില്‍ 68 കലാകാരന്മാരാണ് ഇന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജും അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാളത്തിലെ മറ്റു സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണുണ്ടായത്.
നേരത്തെ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയിലും, ലിജോ ജോസും, സനൽ കുമാറും രംഗത്ത് വന്നിരുന്നു.