അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ടുകൾ. കുടിച്ച് ലക്കുകെട്ടപ്പോഴാണ്, തനിക്ക് മതിവരുന്നില്ലെന്നും വീട്ടിലുള്ള എന്തെങ്കിലും വസ്തു സെക്സ് ടോയ് ആയി ഉപയോഗിക്കാന്‍ ഭാര്യ ഭർത്താവിനോടു ആവശ്യപ്പെട്ടത്.
എന്നാൽ ഭര്‍ത്താവിന്റെ കൈയില്‍കിട്ടിയതാകട്ടെ, മോര്‍ട്ടാര്‍ ഷെല്ലും. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ തനിക്കൊന്നും ഓര്‍മ്മയില്ലെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നതെങ്കിലും, പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയതു.
പെറുവിലെ അരേക്വിപ്പയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. താനും ഭാര്യയും കൂടി മദ്യപിച്ച് ലക്കുകെട്ടെന്നും സെക്സ് ടോയ് ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ കൈയില്‍കിട്ടിയ വസ്തു എടുത്തുവെച്ചുവെന്നുമാണ് കൊര്‍ണേയോ പൊലീസിനോടു പറഞ്ഞത്.
താനുറങ്ങിപ്പോയെന്നും ഉണര്‍ന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.
വീട് പരിശോധിച്ച പൊലീസിന് പല തരത്തിലുള്ള സെക്സ് ടോയ്സ് അടങ്ങിയ ബാഗ് കണ്ടെടുത്തു. ഇതിന്റെ കൂട്ടത്തില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ചെറിയ പീരങ്കിയിലുപയോഗിക്കുന്ന തരം ഷെല്ലാണ് കണ്ടെത്തിയത്.
15.7 ഇഞ്ച് നീളവും 2.3 ഇഞ്ച് വീതിയുമുള്ള ഷെല്‍ നിര്‍വീര്യമാക്കിയതാണെന്നാകാം കോര്‍ണോയോ കരുതിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇതബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നുവേണം കരുതാന്‍.
തന്റെ മകളെ കോര്‍ണേയോ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ലെറേനയുടെ അച്ഛന്‍ വാഷിങ്ടണ്‍ ലെറേന രംഗത്തെത്തിയിട്ടുണ്ട്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതുവരെ താന്‍ നിയമയുദ്ധം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.