നോക്കു കൂലി നിരോധിച്ചെന്ന് പറഞ്ഞിട്ടും അതെല്ലാം തുടരുന്നു. കൊല്ലം മാർകറ്റിൽ പഞ്ചസാര ഇറക്കിയതിനു നിയമ പ്രകാരം ഉള്ള കൂലി ചുമട്ട് തൊഴിലാളികൾക്ക് കൊടുത്തു. എന്നാൽ കൂലി മാത്രം പോരാ എന്നും ചായ കാശ് വേണമെന്നും ചുമട്ട്കാർ. അത് തരാനാവില്ലെന്നും, ഞങ്ങൾക്ക് ആ പണം കിട്ടില്ലെന്നും ലോറി ഡ്രൈവറും.
ഒടുവിൽ ലോറിയുടെ താക്കോൽ ഊരി എടുക്കുന്നു. ഡ്രൈവറേ മർദ്ദിക്കുന്നു, രണ്ട് കാലിൽ പോകില്ലെന്ന് വധ ഭീഷണി മുഴക്കുന്നു.എല്ലാം കേരലത്തിലെ നവോഥാന നാട്ട്ടിൽ തന്നെ.ചുമട്ട് തൊഴിലാളികൾ എന്നാ ഇനി നന്നാവുക. ഗുണ്ടകളേ പോലെ പകൽ കൊള്ളയും പിടിച്ചു പറിയും. കേരളത്തിൽ ആരു വ്യവസായം തുടങ്ങും.
കാരണം ച്മട്ടുകാരേ മുതൽ ഭയക്കുന്നു. അതിനാൽ തന്നെ സഹസ്ര കോടികളുടെ കൂറ്റൻ വ്യവസായങ്ങളും ബിസിനസും എല്ലാം കർൺനാടകത്തിലും തമിഴ്നാട്ടിലും പോകുന്നു. മലയാളികൾ സാമ്പത്തികമായി നശിക്കാൻ ഇതൊക്കെ മതി…ഇതെല്ലാം തകരാനും രക്ഷപെടാതിരിക്കാനും ധാരാളം. മാത്രമല്ല കേട്ടാൽ അറക്കുന്ന തെറിയും ഇവർ പറയുന്നു.