രശ്മി ആർ നായരുടെ ഭർത്താവിന്റെ ചാറ്റ് വിവരങ്ങൾ പുറത്തുവന്നത് ചർച്ചയാകുന്നു. ഭർത്താവ് രാഹുൽ പശുപാലിന്റെ ചാറ്റ് വിവാദം പുറത്തു പറഞ്ഞത് രശ്മി തന്നെ. ഒരു യുവതിയുമായി രാഹുൽ ചാറ്റിങ്ങിലൂടെ ചില ചിത്രങ്ങൾ ഷെയർ ചെയ്തെന്നും അത് സോഫ്റ്റ് പോൺ ചിത്രങ്ങൾ ആയിരുന്നു എന്നും രശ്മി.ആർ.നായർ. രാഹുൽ ഇങ്ങനെ ചാറ്റ് ചെയ്തത് ഭാര്യ രശ്മി അറിയുന്നത് പിന്നീടാണ്.
രാഹുലിന്റെയും യുവതിയുടേയും ചാറ്റ് കഴിഞ്ഞപ്പോൾ യുവതിയുടെ അഭ്യർഥന മാനിച്ച് രാഹുൽ തന്റെ ചാറ്റ് ബോക്സിൽ നിന്നും എല്ലാം ഡിലീറ്റ് ചെയ്തു. ഇതോടെ രാഹുൽ വെട്ടിലാവുകയായിരുന്നു. അടുത്ത ദിവസം രാഹുൽ ചാറ്റ് ചെയ്തതും ആയതിന്റെ ചിത്രവും സ്ക്രീൻ ഷോട്ടുകളും രാഹുലിന് തന്നെ ചിലർ അയച്ചു കൊടുക്കുന്നു. യുവതി തന്നെ ചതിച്ചു എന്നും ബ്ളാക്ക്മെയിൽ എന്നും അപ്പോഴാണ് രാഹുൽ പശുപാൽ തിരിച്ചറിയുന്നത്.
സൗഹാർദ്ദ പരമായി ചാറ്റ് ചെയ്തിരുത് കളി കാര്യത്തിലേക്ക് മാറുകയായിരുന്നു.തുടർന്നാണ് പറ്റിയ അമളി രാഹുൽ രശ്മി ആർ നായരോട് പങ്കുവയ്ക്കുന്നത്. രശ്മി സ്വീകരിച്ച നടപടി മാന്യവും ധീരവുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ മനസിലാകും. രശ്മി പറയുന്നു രാഹുല്‍ ആ സ്ത്രീക്ക് തന്‍റെ ഭാഗത്ത്‌നിന്നും എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം ഉണ്ടായെങ്കില്‍ ക്ഷമിക്കണം എന്ന് ഇന്നലെ വൈകിട്ട് മെസേജ് അയയ്ക്കുകയും ചെയ്തു മറുപടി ഒന്നും വന്നില്ല . അതിനു ശേഷമാണ് ഈ വിവരങ്ങള്‍ മുഴുവന്‍ ഞാന്‍ അറിയുന്നത്. എന്‍റെയും ഫേസ്ബുക്ക് സുഹൃത്തായ ആ സ്ത്രീയോട് ഞാനും ബന്ധപ്പെടാന്‍ ശ്രമിച്ചു.അത്തരത്തില്‍ എന്തെങ്കിലും അപമര്യാദയായ പെരുമാറ്റം രാഹുല്‍ നടത്തി എങ്കില്‍ അതില്‍ യാതൊരു ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമചോദിക്കുന്നു എന്നും മെസേജ് അയച്ചു എനിക്കും മറുപടി ഒന്നും ലഭിച്ചില്ല.
അതിനു രണ്ടു മണിക്കൂറിനു ശേഷം മറ്റൊരാള്‍ എന്നെ ബന്ധപ്പെടുകയും ഒരു മൂന്നു ദിവസത്തെ ടൈം ഫ്രെയിം ഒക്കെ പറഞ്ഞു.അതായത് രാഹുലിന്റെ ഭാഗത്ത് തെറ്റു വന്നെങ്കിൽ രശ്മി തന്നെ മാപ്പു ചോദിച്ചു. എന്നിട്ടും വിവാദം തീരുന്നില്ല.ഇപ്പോൾ നടക്കുന്ന ബ്ളാക്ക്മെയിലിങ്ങ് സ്ത്രീയുടെ അറിവോടെ ആണോ ഇതെന്ന് പോലും എനിക്കുറപ്പില്ല എന്നും രശ്മി പറയുന്നു. കണ്‍സെന്റ് ഉള്ള ഒരു സംഭാഷണമാണ് നടന്നത് എന്നാണു രാഹുല്‍ പറയുന്നത് അത് ശരിയാക്കാം തെറ്റാകാം. രശ്മി പറയുന്നു.
അതായത് രാഹുൽ പറയുന്നത് പോലും വിശ്വസിക്കാൻ രശ്മി പൂർണ്ണമായി തയ്യാറല്ല. മറുഭാഗത്തെ പെൺകുട്ടിയേ കൂടി കേൾക്കാൻ രശ്മി ഒരുക്കമാണ്. ഇരു ഭാഗവും കേട്ടാലേ സത്യം അറിയൂ. ഒരു കടന്നു കയറ്റം രാഹുല്‍ നടത്തിയിട്ടുണ്ട് എങ്കില്‍ ആ പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടു വന്നു തുറന്നു പറയണം ഞാനും അവള്‍ക്കൊപ്പം ആയിരിക്കും എന്ന് പറയാനാണ് ഈ കുറിപ്പ് എഴുതുന്നത്. ഇനി താങ്കളുടെ അറിവോടെ അല്ല അത്തരം ഒരു ബ്ലാക്ക്മെയിലിങ്ങും മൂന്നു ദിവസം ടൈം ഫ്രെയിമും ഒക്കെ നടന്നത് എങ്കിലും ദയവുചെയ്ത് സ്വകാര്യമായി എങ്കിലും വെളിപ്പെടുത്തുക എന്നു പെൺകുട്ടിയോടും പറയുന്നു.
അരാകും ആ പെൺകുട്ടി എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ലെന്നും അത് അവൾ തന്നെ പുറത്ത് വന്ന് പറയട്ടേ എന്നും അതുവരെ അവളുടെ പേർ രഹസ്യമായിരിക്കും എന്നും രശ്മി ഉറപ്പിച്ചു പറയുന്നു. അന്നു തന്നെയാണ് രശ്മി കൊച്ചി വിടുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റു ഇട്ടത്. എന്തായാലും കേരളത്തിലേ അറിയപ്പെടുന്ന ഓൺലൈൻ ആക്ടിവിസ്റ്റുകൾ ആണ് രാഹുലും രശ്മിയും. അവർകിടയിലേക്ക് കടന്നുവന്ന് സ്ത്രീ ആരാകും?..
ഭർത്താവ് ചാറ്റിങ്ങിൽ പോയി അപകടത്തിൽ ചാടിയോ..ഇല്ലയോ എന്നൊന്നും രശ്മി പറയുന്നില്ല. ഭർത്താവിൽ നിന്നും ബുദ്ധിമുട്ട് ഉണ്ടായ പെൺകുട്ടിക്ക് ഒപ്പം നില്ക്കാനാണ് രശ്മിക്ക് താല്പര്യം. രാഹുൽ പശുപാൽ കുടുങ്ങിയ വിവാദത്തിൽ എന്തായാലും രശ്മി പോയി ന്യായീകരിക്കാനും തലയിടാനും പോകുന്നില്ല. രശ്മിക്ക് ഇക്കാര്യത്തിൽ സ്വന്തം വഴി