മലയാളികളുടെ പ്രിയ ഗായിക ആണ് വൈക്കം വിജയലക്ഷ്മി ഇ അടുത്താണ് വിജയലക്ഷ്മിയും അനൂപുമായുള്ള വിവാഹം നടന്നത് . ഇരുവരുടെയും പുതിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത് .
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിജയലക്ഷ്മിയുടെ മറുപടി ഇങ്ങനെ: ‘വൈക്കത്തഷ്ടമി പോലെയായിരുന്നു വിവാഹം. യേശുദാസ് സറും ജയചന്ദ്രൻ സറുമെല്ലാം വന്നിരുന്നു. ഉത്സവമായിരുന്നു.വൈക്കത്തഷ്ടമി തന്നെ ആയിരുന്നു എന്ന് വേണേൽ പറയാം.
വിജിയുടെ കുടുംബക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാൻ വന്നതാണ് ഞാൻ. പക്ഷേ ആ വീടിന്റെ നിലവിളക്കിനെയാണ് എനിക്ക് തിരിച്ചുകിട്ടിയത്. വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർ കൂടി സന്തോഷിക്കണമെന്ന് വിജി ആഗ്രഹിക്കുന്നു. വിഷമിച്ചിരിക്കുന്ന ഒരാള് വിജിയോട് സംസാരിച്ചാൽ ആ മാറ്റം അറിയാൻ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാൻ വിജിക്ക് കഴിയും.
പുഞ്ചിരിയാണ് വിജിയിൽ ഏറ്റവുമിഷ്ടമുള്ള കാര്യം. ആ ചിരി ഒരിക്കലും മായരുത് എന്ന് എപ്പോഴും പറയും. വിജിക്കും അതാണിഷ്ടം. എപ്പോഴും സന്തോഷമായിരിക്കണം വിജി.അനൂപിന്റെ ചിരിയാണ് ഏറ്റവുമിഷ്ടമെന്ന് വിജലക്ഷ്മിയും പറഞ്ഞു. ‘എന്തൊരു രസമാ ചിരി കേൾക്കാൻ. ഗന്ധർവൻ ചിരിയാ’. വിജിയുടെ മറുപടിയിൽ പൊട്ടിച്ചിരിച്ച് അനൂപ്. കുട്ടികളെപ്പോലെയാണ് വിജി. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും, ചെറിയ കാര്യം മതി സന്തോഷിക്കാൻ. മനസ്സിലൊന്നുമില്ല.
അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഗായിക ഇന്നെന്റെ ഭാര്യയായി തൊട്ടടുത്തിരുന്ന് പാടുകയാണ്. ഇടയ്ക്ക് ബഹുമാനം കൊണ്ട് ഞാൻ വിജിയ്ക്ക് മുന്നിൽ എഴുന്നേറ്റുനില്ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമത്രയും പാടണം.
ശ്രീരാഗമോ ആണ് അനൂപിന് ആദ്യം പാടിക്കൊടിത്തതു . പിന്നെ മൗനം സ്വരമായി, പച്ചക്കറിക്കായ തട്ടി എന്നീ പാട്ടുകളും പാടിക്കൊടുത്തു. അഭിമുഖത്തിന്റെ പൂർണ രൂപം കാണാം