വഴിയരുകിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി എത്തിയ നഗരസഭ ജീവനക്കാരും നടന് സിദ്ദിഖും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു മുന്പിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം ഉണ്ടായത്.
നടു റോഡിൽ സിദ്ദിക്ക് ചീത്തയും കൊലവിളിയും ഉദ്യോഗസ്ഥർക്കെതിരെ നടത്തി. വാക്കു തകർക്കം മൂത്തപ്പോൾ അക്രമിക്കാൻ ചുറ്റിക എടുത്ത് ഭീഷണിപ്പെടുത്തി
ഏതാനും ദിവസങ്ങളായി അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ ജീവനക്കാരാണ് സിദ്ദീഖിന്റെ ഹോട്ടലിനു മുന്‍പിലും സ്ക്വാഡ് എത്തിയത്.അടുത്ത ദിവസം ബോര്‍ഡ് നീക്കം ചെയ്യാമെന്ന സിദ്ദീഖിന്റെ ആവശ്യം നഗരസഭ സ്ക്വാഡ് അംഗീകരിച്ചില്ല. ബോര്‍ഡ് ഉടന്‍ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തര്‍ക്കം മുറുകി. ഇതോടെ സിദ്ദീഖിന്റെ സ്ഥാപനത്തിനു മുന്പിലെ ബോര്‍ഡ് നീക്കാതെ മറ്റു ബോര്‍ഡുകളൊന്നും നീക്കാന്‍ അനുവദിക്കില്ലെന്നായി നാട്ടുകാര്‍.
ഇതിനിടയില്‍ കരാര്‍ തൊഴിലാളികളില്‍ ഒരാളുടെ ഷര്‍ട്ട് കീറിയതോടെ ബഹളം മുറുകി. നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ചു പൊലിസ് സ്ഥലത്തെത്തി. സിദ്ദീഖിന്റെ ഉത്തരവാദിത്തത്തില്തന്നെ ബോര്‍ഡ് നീക്കാന്‍ ധാരണയായി.
നഗരസഭയില്‍ നികുതി അടച്ച് അനുമതി വാങ്ങിയാണു ബോര്‍ഡ് സ്ഥാപിച്ചതെന്നും മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് ബോര്‍ഡ് നീക്കാനെത്തിയതെന്നും സിദ്ദിഖ് പറയുന്നു.