കേരളക്കരയെയാകെ കണ്ണീരണിയിച്ച പ്രശസ്ത സംഗീത സംവിധായകൻ ബാലഭാസ്ക്കര്‍ മരിച്ച് ദിവങ്ങള്‍ പിന്നിടുമ്പോൾ സുഹൃത്തും സംഗീതജ്ഞനുമായ ഇഷാന്‍ദേവ് ഫേസ്ബുക്കിലിട്ട കുറിപ്പ് ചർച്ചയാകുകയാണ്. എല്ലാവര്ക്കും മാതൃക ആയും, മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കര്‍.
വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍, വീഡിയോകാളിലൂടെ അദ്ദേഹത്തെ കരിവാരി തേക്കുന്നത് വളരെ വേദനാജനകമാണെന്ന് ഇഷാന്‍ദേവ് പറഞ്ഞു.
ഇഷാന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…….
‘ആരയും ബുദ്ധിമുട്ടിക്കാതെ ,ആരെയും പാര വെക്കാത്ത ,ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്ക്കും മാതൃക ആയും,മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കര്‍. വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ ,വീഡിയോ എന്നിവ വന്നുതുടങ്ങി.
കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില് ഒരാളാണ് ബാലഭാസ്കര്‍ എന്ന് നിസംശയം പറയുന്ന നമ്മള് അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ് , അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആള് തന്നെയാണ് അദ്ദേഹം ഇപ്പോഴും ,കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത് ,കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും .പ്ളീസ്’.