മലപ്പുറം: ഓട്ടോക്കാരനായ കാമുകനെ വീട്ടിനുള്ളിലേയ്ക്കു നവവധി വിളിച്ചു കയറ്റി. നവവധുവിന്റെ അവിഹിതബന്ധം കൈയ്യോടെ കണ്ടുപിടിച്ചത് അമ്മായിയമ്മ. അമ്മായിയമ്മ വീടിനുള്ളിലേയ്ക്കു എത്തിയത് കണ്ട ഓട്ടോ ഡ്രൈവറായ കാമുകൻ കിണറ്റിൽ ചാടി.
മലപ്പുറത്താണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. വീട്ടിൽ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു.എന്നാൽ രഹസ്യകൂടിക്കാഴ്ചയിൽ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാൻ വയ്യാതെ കിണറ്റിൽ ചാടി. ഇത് കണ്ടു നിന്ന കാമുകൻ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേക്ക്.
സംഭവം ഗൾഫിലുള്ള മകനെ മാതാപിതാക്കൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിതന്നെ മകൻ ഭാര്യാ വീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ യുവതിയുടെ വീട്ടുകാരെത്തി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
കാമുകൻ എത്തിയ ഓട്ടോ ഡ്രൈവർ നാട്ടുകാരുടെ കൈയ്യേറ്റം ഭയന്ന് കിണറ്റിൽ ചാടി. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗൾഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭർത്തൃമാതാവ് ഡോക്ടറെ കാണാൻ പോയതായിരുന്നു.
ഈ സമയത്താണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടർ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാൽ യുവതിയുടെ അമ്മായിയമ്മയ്ക്ക് ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. വളരെപ്പെട്ടെന്നു തന്നെ വീട്ടിൽ തിരിച്ചെത്തിയ അമ്മായിയമ്മ കണ്ടത് മരുമകളും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങളാണ്. ഇതിനു പിന്നാലെ യുവതി കിണറ്റിലേക്ക് ചാടുകയായിരുന്നു.