18വയസ്സ് പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു .പള്ളി വികാരിയുടെ ലൈംഗീക ബന്ധം പുറത്തറിയാതിരിക്കാൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ചെയ്ത ക്രൂരത പുറത്ത്. വികാരി അച്ചന്റെ തനി നിറം കണ്ട മലയാളി വിദ്യാർഥിയേ വൈദീകൻ ക്രൂരമായി വേട്ടയാടി. ലൈംഗീകമായി അവനേ ഉപയോഗിക്കുകയും തുടർന്ന് ഗുണ്ടകൾക്ക് ലൈംഗീക വൈകൃതവും നിർബന്ധിത പ്രകൃതി വിരുദ്ധ ലൈംഗീകതയ്ക്കും അവനേ കാഴ്ച്ചവയ്ച്ചു. പൂർണ്ണ നഗ്നനായി ഗുണ്ടകൾക്കൊപ്പം ചിലവിടുന്ന ചിത്രവും വീഡിയോയും എടുത്തു.
പരാതിപ്പെട്ടപ്പോള്‍ പിതാവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി . ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ത്ഥിയോടുള്ള പള്ളി വികാരിയുടെ പ്രതികാര നടപടി ഞെട്ടിക്കുന്നത്ക്രൂരതയുടെയും ചതിയുടെയും അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് മലയാളി വിദ്യാര്‍ത്ഥിക്ക് പറയാനുള്ളത് . പള്ളിവികാരിയുടെ ലൈംഗിക പീഡനവും പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതികാര നടപടികളും ആരെയും അമ്പരിപ്പിക്കും. പള്ളിവികാരിയുടെ അസന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെടാത്തതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെയും അപമാനമേറ്റതിന്റെയും വിവരണമാണ് വിദ്യാര്‍ത്ഥി ഒരു സ്വകാര്യ ചാനലിനോട് പങ്കുവെച്ചത്. ഫാ.ജയിംസ് തെക്കേമുറിയില്‍ എന്ന വൈദികനെ കുറിച്ചുള്ള യുവാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
ഫാദര്‍ ജയിംസ് തെക്കേമുറിയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. സഹികെട്ടപ്പോള്‍ താന്‍ സഭാ കോടതിയില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് വൈദികന് തന്റെ സ്വാധീനമുപയോഗിച്ച് നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തിതായും വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ചതിയില്‍ പെടുത്തി റാഞ്ചിയിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്ന് യുവാവ് വെളിപ്പെടുത്തുന്നു. തന്നെ പൂര്‍ണനഗ്നനാക്കി വികാരിയുടെ ഗുണ്ടയെ ഉപയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ലൈംഗിക വൈകൃതങ്ങളുടെ വീഡിയോ പകര്‍ത്തിയെന്നും യുവാവ് വെളിപ്പെടുത്തി.
സംഭവത്തില്‍ അനുഭവിക്കേണ്ടി വ്ന്ന ക്രൂരതകളെ കുറിച്ച് യുവാവിന്റെയും പിതാവിന്റെയും വെളിപ്പെടുത്തല്‍ ഇങ്ങനെ