തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). സംഭവം ഗൗരവമായി കണ്ട് തിരുവനന്തപുരം പ്രസ് ക്ലബ് ന്യായനിലപാട് സ്വീകരിക്കണമെന്നും കൂട്ടായ്മ േഫസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
‘വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന കടമ്ബകള്‍ സമാനമാണ്. രണ്ടിടത്തും പുരുഷാധിപത്യത്തിെന്റ ബലാത്സംഗ സംസ്കാരം പലരൂപത്തിലും പതിയിരിക്കുന്നു. ലിംഗാധികാരത്തിെന്റ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും വരുതിയില്‍ നിര്‍ത്തി മാത്രം ജീവിച്ചുശീലിച്ച ആണത്തങ്ങള്‍ അതുകൊണ്ടുതന്നെ എവിടെയും ഒരുപൊലീസ് സംസ്കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയില്‍ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നതെന്നും ഡബ്ല്യു.സി.സിയുടെ കുറിപ്പിൽ പറയുന്നു.
കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍നിന്ന് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. പൊതുജീവിതത്തെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഇത്തരം പൊലീസിങ് ഒരുനിലക്കും അനുവദിക്കാനാകില്ല. അവരുടെ പോരാട്ടം ന്യായമാണ്.അതുകൊണ്ട് തന്നെ അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’.